Total Pageviews

Thursday, January 12, 2012

ഒരു യാത്രക്കാരന്‍



ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാതതയില് നിന്നെടുത്ത
സ്വപ്നങ്ങളാല് തീര്ത്ത
ഭാണ്ടവും പേറി നീങ്ങുന്നു.

ലക്ഷ്യമെന്തെന്നറിവീല
ചാരെയല്ലെന്നു വ്യക്തം
അന്ത്യമേതെന്നുമക്ജാതം
കാതങ്ങള് ദൂരെയെന്നു കൃത്യം

ഉയര്ന്നു കേള്ക്കുന്നു കാലത്തിന്
വേഗമേറിയ കാലൊച്ചകള്
വിശ്രമിക്കാനില്ല തെല്ലും
നേരമെന്നറിഞ്ഞീടുക

ചെയ്തുതീര്ക്കുവാനേറെയുണ്ട്
ജീവിതസായാഹ്നമാകും മുന്പേ
അരുണകിരണങ്ങള് അസ്തമിച്ചാല്
ഇടറിവീഴും ഈ കാലടികള്.

താങ്ങി നില്ക്കാനൊന്നുമില്ല
നീയും നിന് സഖിയും മാത്രം
പുത്രപൌത്രാദികള് മാറും
കാലത്തിന് വേലിയിറക്കത്തില്

ആദരിച്ചീടുക നീ നിന്
ജന്മത്തിന് കാരണഭൂതരെ
നീയളക്കുന്ന കോലിനാല്
നീയുമളക്കപ്പെടും സൂക്ഷം.

കണ്ടില്ലെന്നു നടിക്കാന്
ആവില്ലോരിക്കലും നിനക്ക്
കര്മ ബന്ധങ്ങളേക്കാളെന്നും
ജന്മ ബന്ധങ്ങള് തന്നെ മുന്നില്.

പിന്നോട്ട് നോക്കിയാലേറെയുണ്ട്
ചെയ്യാന് മറന്ന ശരികള്
നേരമിനിയും ബാക്കിയുണ്ട്
തീര്ക്കുവനെത്രയുന്ടെന്നാലും.

ഈ കൊച്ചു ജീവിത യാത്രയില്
മാനവനെന്തിനീ കാട്ടുന്നു
വികൃതമാം ജീവിത ചേഷ്ടകള്
നേടിതരില്ലവാ നിന് ലക്ഷ്യമൊന്നും.

Wednesday, January 11, 2012

കാത്തിരുപ്പ്


വരുമെന്ന് കരുതി ഞാന്‍
കാത്തിരിക്കുന്നു നിന്‍
സ്മരണകള്‍ പൂക്കും
നിറമുള്ള സ്വപ്‌നങ്ങള്‍ തീര്‍ത്ത
വെണ്‍ മണ്‍്ചലിനരികെ..

അടരുന്ന പൂക്കള്‍തന്‍
കൊഴിയുന്ന ദളങ്ങള്‍
പകരുന്ന ഭയകണങ്ങളാല്‍
അന്യമാകുന്നു എന്‍ നിദ്ര..

ഉടഞ്ഞ കുപ്പിവള തുണ്ടുകള്‍,
അഴിഞ്ഞു വീണ കാല്‍ത്തളകല്‍
അലക്ഷ്യമായ് കൂട്ടിവച്ചു
ഞാനെന്‍ ആത്മക്ഷതങ്ങള്‍ക്ക്
സാക്ഷിയായി...

ഒരിക്കല്‍ നീ തന്നയെന്‍
മുദ്രകളോരോനാള്‍,
തെളിയുന്നതു നീ
അറിയുന്നുണ്ടോ?

ഭയമുന്ടെനിക്കൊര്‍ത്താല്‍
മറയുമോ നിന്‍ രൂപം
ഉരുളുന്ന ചക്രത്തിന്‍
വേഗതയില്‍..

അറിയാമെനിക്കെന്നും നിന്‍
നിഴല്‍ ദൂരെന്നെന്നു
കരുതി ഞാനിരിക്കുന്നു
ദിനവുമെണ്ണി..

കാലങ്ങള്‍ മാറ്റാത്തയീ
കാത്ത്തിരുപ്പിനന്ത്യം
ശൂന്യമാവല്ലേയെ-
ന്നാശിക്കുന്നേന്‍മനം
വ്യര്‍ത്ഥമായി.

Tuesday, January 10, 2012

കര്‍ക്കിടക മഴ


മഴ ചാറാന്‍ തുടങ്ങി. ശോഷിച്ച തന്‍റെ കൈകള്‍ പുറത്തേക്കു നീട്ടി ആ ജനാല വലിച്ചടയ്ക്കുമ്പോള്‍ അയാളുടെ കൈകള്‍ പതിവിലും അധികമായി വിറക്കുന്നുണ്ടായിരുന്നു.

ഇന്നിനി നോക്കിയിട്ട് കാര്യമില്ല.സമയം വളരെ വൈകി.അല്ലെങ്കിലും അവന്‍ നേരം ഒരുപാട് വൈകി വരാറില്ലല്ലോ?. പിന്നെ തനിക്കാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇത് ശീലമായി മാറി താനും. കാത്തിരുപ്പിന്റെ വിരഹത ഇപ്പോള്‍ തന്റെ ആത്മ മിത്രമാണല്ലോ ?

ജനാലക്കരികിലേക്ക് വലിച്ചിട്ട കസേര പതിയെ തള്ളി മാറ്റി കട്ടിലിനെ ലക്ഷ്യമാക്കി വേച്ചു വേച്ചു നീങ്ങുമ്പോള്‍ കാലുകള്‍ക്കും ആ വിറയല്‍ അനുഭവപ്പെട്ടത് പോലെ.

രാവിലെ നാണിയമ്മ കൊണ്ടുവന്ന് തന്ന മൂന്നു തട്ടുള്ള ചോറ്റു പാത്രത്തിന്‍റെ ഏറ്റവും അടിയിലത്തെ തട്ട് തുറന്നതും,നാരങ്ങ അച്ചാറിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചു. പാത്രത്തിലെ കഞ്ഞിവെള്ളം മാത്രം ഊറ്റി കുടിച്ചു. ഒരു പാവം വൃദ്ധന്റെ ജീവന്‍ പിടിച്ചുനിറത്താന്‍ കഞ്ഞിവെള്ളം തന്നെ അധികപ്പറ്റാ....

പിന്നെ പതുക്കെ കട്ടിലിലിരുന്നു വിശുദ്ധ ഗ്രന്ഥം കൈയിലെടുത്തു.

അവന്‍ ഇന്ന് എന്തായാലും വരുമെന്നോര്‍ത്തു. പിന്നെ എന്നാ പറ്റിയോ?

കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു.

"അപ്പച്ചാ,ഇപ്പോള്‍ എന്റെ ഓഫീസില്‍ ഭയങ്കര തിരക്കാ ....വൈകിയാണ് ജോലി തീരുന്നത് ".

അല്ലെങ്കിലും എനിക്കറിയാം അവന്‍ ജോലിയില്‍ ഭയങ്കര കൃത്യ നിഷ്ട്ട ഉള്ള ആളാ.ഏതു കാര്യവും ചിട്ടയോടെ ചെയ്യും. എന്റെ മറിയക്കുട്ടിടെ അതെ സ്വഭാവം. അയാള്‍ മനസ്സിലോര്‍ത്തു. പിന്നെ അവന്റെ ജീവിതത്തിന്റെ തുലാസ്സില്‍ ഞാന്‍ ഇരിക്കുന്ന തട്ട്എപ്പോഴും പോങ്ങിയാനല്ലോ ?മറ്റെതട്ടിന്റെ ഭാരതത്തിന്റെ കണക്കുകള്‍ കേള്‍ക്കാനെന്തോ ഈയിടെയായി ഒരു താല്‍പ്പര്യവും തോന്നാറില്ല.....

ഇന്നലെ വിളിക്കുമെന്നോര്‍ത്തിട്ട് വിളിച്ചില്ല. മണിക്കുട്ടിയേയും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കാണും. വാതോരാതെ സംസാരിക്കുന്ന ആ മിടുക്കിയെ കണ്ടിട്ട് ഒരുപാട് നാളായി.. മറിയാമ്മ ഉണ്ടായിരുന്നപ്പം ഇടക്കൊക്കെ ഒന്ന് കാണാന്‍ വരുമായിരുന്നു. പിന്നെ അതും നിന്നു .

ശരീരത്തിനും മനസ്സിനും ഭയങ്കര ക്ഷീണം തോന്നി.എത്ര വയ്യെങ്കിലും വിശുദ്ധ ഗ്രന്ഥ വായന തന്‍ മുടക്കാറില്ലല്ലോ? പണ്ട് മറിയക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ ജപമാല മുടങ്ങാന്‍ അവള്‍ സമ്മതിക്കില്ലായിരുന്നു.അന്നൊക്കെ സന്ധ്യ പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീളും. പിന്നെ പിന്നെ തനിച്ചായപ്പോള്‍ പ്രാര്‍ത്ഥനയുടെ നീളം കുറഞ്ഞു.

ബൈബിള്‍ തുറന്നു മടക്കി വെച്ചിരുന്ന പേജ് തപ്പിയെടുത്തു.ആദ്യ വാചകം വായിച്ചു. ദൈവം നീതിമാന്‍, അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു ..................

പുറത്തു കാറ്റു ശക്തമായടിക്കുന്നുണ്ടായിരുന്നു.പഴകിയ ജനല്‍ പാളികളുടെ വിടവിലൂടെ മിന്നല്‍ അകത്തേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. ഇടിയും ഇടക്കിടെ കേള്‍ക്കാം. കര്‍ക്കിടക മഴയാണ്..നീണ്ടു നില്‍ക്കും,ചിലപ്പോള്‍ രാത്രി മുഴുവനും.

കരണ്ട് പോകാന്‍ സാധ്യത ഉള്ളതുകൊണ്ട് തലവണക്കീഴില്‍ സൂക്ഷിച്ചു വച്ചിരുന്ന മെഴുകുതിരി ഒന്ന് തപ്പി നോക്കി. അതവിടെത്തന്നെ ഉണ്ട്. ചിലപ്പോള്‍ ആവശ്യം വന്നേക്കും.

അയാള്‍ ബൈബിള്‍ വായന തുടര്‍ന്നെങ്കിലും ഊഹിച്ച പോലെ കരണ്ട് പോയത് കൊണ്ട്, വായന ഇടക്ക് വച്ച് നിറുത്തേണ്ടി വന്നു.തിരി കത്തിച്ചു വച്ച് വായിക്കാനുള്ള ശരീര സുഖം തോന്നിയില്ല.

പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടുമ്പോള്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു.

നേരം വെളുക്കറായി.മഴ എന്നിട്ടും ശ മിച്ചില്ല.ഇടിയുടെ ശക്തി കൂടിയും കുറഞ്ഞും നിന്നു. കാറ്റിന് ശക്തി കൂടിയതു പോലെ. അടഞ്ഞു കിടന്ന ജനല്‍ പാളികള്‍ സര്‍വശക്തിയോടും കൂടെ അത് ആഞ്ഞു വലിച്ചു. തുറക്കാന്‍ പറ്റാത്തതില്‍ പ്രധിഷേധിചെന്ന പോലെ പിന്നെയും പിന്നെയും..

കാറ്റിനറിയില്ലല്ലോ ആ പാളികള്‍ ഇനി ഒരിക്കലും തുറക്കില്ലെന്ന്.

Tuesday, January 3, 2012

A Christmas hymn


An angel appeared to Mary,
announced the great news,
as she had been chosen ,
to be blessed among all.

Mary obeyed and rejoiced
To accept the light of life
She knows he will,
Enlighten every one's lives.

You are the son of god
We have seen your glory
You are the king of Israel
Full of grace and truth

There was no place for him
He was born in a manger
There was no bed for him
He had laid on the hay.

Angels appeared to shepherds,
told them fear not,for,behold,
Jesus had been born,who will,
bring them tidings of joy.

They were filled with great joy,
sang with angels on the sky.
glory to God in the highest
and peace to his people on earth.

Three kings were happened to see,
the star shined over Bethlehem,
they were set off to follow the star
and to worship the saviour of the world.

Let's sing with angels in heaven,
Glory to God in the Highest,
Let's sing for joy to the God,
he will shower blessings on us.

Tuesday, December 20, 2011

അക്ഷരങ്ങള്‍


അക്ഷരങ്ങളാനെന്റെ
നിത്യ വഴികാട്ടി
എന്നിലെ സത്യത്തിന്‍
നല്‍ പൊരുളും

നേടിത്തന്നവയെന്‍
ജീവിത സ്വപ്‌നങ്ങള്‍
കേള്‍ക്കുവാനീണം
നിറയും കവിതകള്‍

ആദ്യമായ് പൊന്‍ വിരല്‍
മണ്ണിലെഴുതിച്ച്ചപ്പോള്‍
നൊന്തെന്നു ഞാനും
ഇല്ലെന്നെന്‍ മുത്തശ്ശനും

വാതിലിന്‍ പിന്നിലായ്
സ്ഥാനമുറപ്പിച്ച
മുത്തശ്ശിയും കൂടി
ഇല്ലെന്നുറപ്പാക്കാന്‍

അലറിക്കരഞ്ഞു ഞാന്‍
ശോകവും , രൌദ്രവും
എന്നിലെ കുഞ്ഞിന്റെ
രൂപങ്ങളായി

പേനപിടിച്ചനാള്‍
അറിഞ്ഞു ഞാനെന്‍
മണ്ണിലെഴുത്തിന്റെ

പൊന്നുവില

ഓര്‍ത്തു ഞാനന്നെന്‍
കാര്നവന്മാരെയും
എന്നെ ഞാനാക്കി മാറ്റിയ
ഗുരുഭൂതഗണത്തെയും

പിന്നീടങ്ങ്‌ ഞാന്‍
നടന്നങ്ങോരുപാട്
സംഭ്രമിക്കാനൊട്ടും

നേരമില്ലാതെ

മറന്നില്ലയെങ്കിലുമെന്‍

അക്ഷരക്കൂട്ടരെ
എന്നിലെ നേട്ടങ്ങള്‍ തന്‍
കാരണക്കാരവര്‍..

Monday, December 19, 2011

പൈന്‍ മരങ്ങള്‍ സാക്ഷി





കാമ്പസിലെ പൈന്‍ മരങ്ങള്‍ എല്ലാം തന്നെ അന്ന് വളരെ ആകാംഷയിലായിരുന്നു. കോളേജ് അടയ്ക്കുന്ന ദിനമാണിന്ന്. ഒരുപാട് പേരുടെ വിരഹഗീതങ്ങള്‍ക്കും, ഹൃദയഗദ്ഗദങ്ങള്‍ക്കും സാക്ഷിയാകേണ്ട ദിനം. വര്‍ഷങ്ങള്‍ ആയി ശീലമുള്ളതാനെങ്കിലും ഓരോ വര്‍ഷവും എന്തെങ്കിലും പുതുമ ഇവര്‍ക്കില്ലാതില്ല.



ഓരോരുത്തരും അവരവുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഓരോ സ്പോട്ടുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ കാമ്പസ് നിറഞ്ഞു. ചിലര്‍ മുഖത്തോട് മുഖം നോക്കി നില്‍പ്പാണ്.പറയാനൊന്നും ബാക്കിയില്ലെന്നു തോന്നുന്നു.മറ്റുചിലര്‍ വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇനി നാളെ പറ്റില്ലല്ലോ എന്ന മട്ടില്‍.



ആളൊഴിഞ്ഞു നിന്ന ഒരു മരം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍അയാള്‍ മനസ്സിലോര്‍ത്തു. അവള്‍ ക്ലാസ്സ്‌ കഴിഞ്ഞു നേരെ ഇങ്ങോട്ട് വരാമെന്നല്ലേ പറഞ്ഞത്. ഏതായാലും ഇവിടെ വെയിറ്റ് ചെയ്യാം.അവിടെ കണ്ട ഒരു കലുങ്കില്‍ കയറി അയാള്‍ ഇരുന്നു.



മൂന്ന് വര്‍ഷത്തെ കോളേജ് ജീവിതം എത്ര പെട്ടെന്നാണ് കടന്നു പോയത്...ഓര്‍ക്കാനോത്തിരിയുണ്ട് ....ധാരാളം സുഹൃത്തുക്കളെ നേടിയെങ്കിലും അവള്‍ക്ക് തന്നോടും തനിക്കവലോടും ഉള്ള ആ സ്നേഹത്തിനു എന്തോ പ്രത്യേകത ഉണ്ടായിരുന്നു.അവളും അത് പറഞ്ഞu തന്നോട്.പലവട്ടം..... തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഒരുപാട് നിറങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കലും മങ്ങരുതെയെന്നാശിച്ച നിറങ്ങള്‍ .



മുന്നിലൂടെ ഒരുപാട് പേര്‍ നടന്നു പോകുന്നത് കാണാം.സ്നേഹ വായ്പ്പോടെ തോളത്തു കൈയിട്ടും, ഇടാതെയും ഒക്കെ. മറ്റു ചിലര്‍ തീരാത്ത കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഫോണ്‍ നമ്പറും,ഇമെയില്‍ അഡ്രസ്സും കൈമാറി.



അസ്തമന സുര്യന്‍ പതിയെ തന്റെ പകല്‍ വിഹാരം അവസാനിപ്പിക്കാന്‍ വെമ്പല്‍ കൊണ്ട് നീങ്ങാന്‍ തുടങ്ങി. അയാള്‍ക്ക്‌ ചെറിയ ആകാംഷ തോന്നി.അവള്‍ ഇതെന്താ ഇതുവരെയും വരാഞ്ഞത്. ക്ലാസ്സ്‌ കഴിഞ്ഞു കാണുമല്ലോ? അവസാന ദിവസമായത്‌ കൊണ്ട് സ്പെഷ്യല്‍ ക്ലാസ്സിനുള്ള ഒരു സാധ്യതയും ഇല്ല. പിന്നെന്തു പറ്റി?



ഏതായാലും ഒന്ന് ചെന്ന് നോക്കാം. മൂന്നാം വര്‍ഷ ബി എസ്സി രസതന്ത്രം ക്ലാസ്സിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അയാളുടെ മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നി. വേണ്ടാത്തതൊന്നും ചിന്തയിലേക്ക് കടന്നു വരാതിരിക്കാന്‍ അയാള്‍ വളരെയേറെ ശ്രമിച്ചു. ഇടനാഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് അയാള്‍ അവളുടെ കൂട്ടുകാരി കമലയെ കണ്ടത്. അവളെക്കുറിച്ച്ചന്നെഷിച്ചു,



ഇന്ദുലേഖ ??



ഇന്ദു...അവളെപ്പഴേ പോയി..ഞങ്ങളുടെ ക്ലാസ്സ്‌ ഇന്ന് നേരെത്തെ കഴിഞ്ഞു.



മനസ്സില്‍ എന്തെന്നില്ലാത്ത ഒരു നീറല്‍. അയാള്‍ക്കെന്തോ അവിശ്വാസം തോന്നി. മൂന്നു വര്ഷം ആത്മ ഗധ്ഗധങ്ങള്‍ പരസ്പരം കൈമാറി, ഈ കാമ്പസില്‍ ജീവിച്ചിട്ട് , അവസാനം പിരിയുന്നതിനു മുന്‍പ് ഒരു വാക്ക് പോലും പറയാതെ പോയെന്നോ?ഏയ് അങ്ങനെ വരില്ല.ഏതായാലും ക്ലാസ്സ്‌ റൂം വരെ ഒന്ന് പോയി നോക്കാം. അയാള്‍ ദൃധിയില്‍ നടന്നു.



അകലെ നിന്ന് തന്നെ അയാളുടെ കണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ പരതിനടന്നു. അടുത്തടുത്ത്‌ വന്നപ്പോഴേക്കും അയാള്‍ക്ക് ആ ശൂന്യത വ്യക്തമായനുഭവപ്പെട്ടു. ഇല്ല അവള്‍ ഇവിടെയെങ്ങും ഇല്ല. ങ്ങ സാരമില്ല...എന്തെങ്കിലും അത്യാവശ്യം വന്നു കാണും....അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു... കോളേജ് കവലയില്‍ നിന്ന് അവസാനത്തെ ബസ്‌ പിടിച്ചു വീട്ടിലേക്കു പോകുമ്പോള്‍ അയാളുടെ മനസ്സ് കലുഷിതമായിരുന്നു.



വീട്ടിലെത്തിയ പാടെ അയാള്‍ ഫോണെടുത്തു വിളിച്ചു......ബിസി ടോണ്‍.....അയാള്‍ക്ക്‌ വലിയ നിരാശ തോന്നി... ദിവസങ്ങള്‍ കടന്നു പോയി....കണ്ടെത്താനും സംസാരിക്കാനും ഉള്ള അയാളുടെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു...പതിയെപ്പതിയെ അതൊരു ഉത്തരം കിട്ടാത്ത കടം കഥയായി മാറി.


********************************************************************************



നാടെങ്ങും ക്രിസ്തുമസിനുള്ള തയ്യാറെടുപ്പിലാണ്....കട കമ്പോളങ്ങളും, വീഥികളും എല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ന്യൂ യോര്കിലെ മാന്‍ഹട്ടന്‍ ഹോട്ടലില്‍ ആ വമ്പന്‍ കമ്പനിയുടെ ക്രിസ്തുമസ് ആഘോഷം നടക്കുകയാണ്.


കാര്‍, പാര്‍ക്കിംഗ് ലോട്ടില്‍ നിറുത്തി അയാള്‍ ആ വലിയ ഹോട്ടലിന്റെ സെലെബ്രറേന്‍ ഹാളിലേക്ക് പ്രവേശിച്ചു.......എല്ലാ ജോലിക്കാരെയും കുടുംബ സമേതം വിളിച്ചിട്ടുണ്.തനിക്കിതിലോന്നും ഒരു വിശ്വാസവും ഇല്ല...വെറുതെ ഇങ്ങനെ പൈസ കളയുന്നതിനോട് ..... ആ പൈസ വല്ല ബോണസും ആയി തന്നിരുന്നെങ്കില്‍ ....അയാള്‍ വെറുതെ ഓര്‍ത്തു....


എല്ലാവരും ആഘോഷത്തിന്റെ തിരക്കിലാണ്.....ഗേള്‍ ഫ്രണ്ട്സിന്റെ, അല്ലെങ്കില്‍ ഭാര്യമാരുടെ ഒപ്പം ഡാന്‍സിന്റെ ചുവടുകള്‍ വയ്ക്കുകയാണ്...ഇടയ്ക്കിടയ്ക്ക് ചൂടാക്കാന്‍ "ചീര്‍സ്" പറയുന്നതും കേള്‍ക്കാം......തനിക്കു മാത്രമെന്താ ഇതിലൊന്നും ഒരു താത്പര്യവും തോന്നാത്തത്.....അയാള്‍ക്ക്‌ തന്നോട് തന്നെ ഒരു പുച്ഛം തോന്നി.


പെട്ടന്നാണ് അയാള്‍ തന്റെ ചിരകാല സുഹൃത്തിനെ കണ്ടത്......


"എടാ നീ ഇവിടെ".......അയാള്‍ സന്തോഷം കൊണ്ട് അലറി.


" ഞാനും ഇവിടെത്തന്നെയാ ജോലി ചെയ്യുന്നത്...അല്ലേലും ഇത്രേം വലിയ കമ്പനിയില്‍ പരസ്പരം കാണുക അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ല? നീ ഓര്‍ക്കുന്നുണ്ടോ നമ്മുടെ കോളേജ് ജീവിതം....എന്തെല്ലാം കുസൃതികളായിരുന്നു...അവിടെ നിന്ന് പോന്നതില്‍ പ്പിന്നെ നിന്നെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നല്ലോ..എന്റെ ലൈഫ് പിന്നെയങ്ങു ബിസിയായി പ്പോയി...." അവന്റെ മറുപടി....


"ഫാമിലി?"അവന്‍ വെറുതെ ചോദിച്ചു.....


"ഇത് വരെ തോന്നിയില്ല ....." താന്‍ മറുപടി പറഞ്ഞു.....


കാരണം അറിയാവുന്ന കൊണ്ടെന്ന പോലെ അവന്‍ പിന്നീടതെക്കുരിച്ച്ചോന്നും മിണ്ടിയില്ല... പലതും ഞങള്‍ സംസാരിച്ചു...കുറെ നാളുകള്‍ക്കു ശേഷം ഈ മറുനാട്ടില്‍ തന്റെ ഒരു സുഹൃത്തിനെ കണ്ടു മുട്ടിയ സന്തോഷം തനിക്കു ചില്ലറയല്ലായിരുന്നു . അറിയാന്‍ ആകാംഷയോന്നും ഇല്ലായിരുന്നെങ്കിലും ഇനി അവനെന്തു തോന്നും എന്ന് കരുതി വെറുതെ ചോദിച്ചു...


"നിന്റെ ഫാമിലി.......കല്യാണം കഴിച്ചോ?"


"പിന്നില്ലേ..".പെട്ടന്നായിരുന്നു മറുപടി.... "കോളേജില്‍ നിന്ന ഇറങ്ങിയ ഉടനെ തന്നെ ഞങള്‍ രജിസ്റ്റര്‍ മാര്യേജ് നടത്തി......പിന്നെ ആ നാട് വിട്ടു....."


"ഹണി....ആര്‍ യു കമിംഗ്? ലെറ്റ്‌ അസ്‌ ഗോ... "


മധുരമായ ഒരു സ്ത്രീ ശബ്ദം കേട്ടാണ് അയാള്‍ തിരിഞ്ഞു നോക്കിയത്.......തന്റെ സുഹൃത്തിനെയും കൂട്ടി മുന്നോട്ടു നീങ്ങിയ അവളുടെ മുഖം ഒരു മിന്നായം പോലെ അയാള്‍ കണ്ടു


ഇന്ദുലേഖ............


ശബ്ദം തൊണ്ടയില്‍ കുരുങ്ങി ......ഒരു മിന്നല്‍ തലചോരിനകത്തുനിന്നും നിന്നും തുടങ്ങ്ങി പെരുവിരല്‍ വരെ പാഞ്ഞത് താനറിഞ്ഞു...........അവര്‍ നടന്നകലുന്നത് ഒരു വിഷാദ സിനിമയുടെ അന്ത്യം പോലെ ആയാല്‍ നോക്കി നിന്നു............തീരാത്ത വേദനയോടെ...... മോഹങ്ങള്‍ക്ക് എന്നേക്കുമായി അവധി കൊടുത്തുകൊണ്ട് .......

Saturday, December 17, 2011

എന്റെ നാടേ നിനക്കായി ...


ഉയര്‍ന്നു കേള്‍ക്കുന്നു രോദനം
ഒരു ജന സമൂഹത്തിന്‍ വേദന
കണ്ടില്ലെന്നു ‍ നടിക്കാന്‍
ആവുമോ കണ്മനസുകളെ

നാളെയെ എന്നിക്കഴിയും
മാനസങ്ങള്‍ തന്‍ ദുഃഖം
നിങ്ങള്‍ തന്‍ തര്‍ക്ക ഭാഷണത്തില്‍
മുങ്ങുന്ന നഗ്നമാം സത്യം .


ചില്ല് മാളികകള്‍ക്കുള്ളില്‍
കണ്ടീഷന്‍ ചെയ്ത വായുവും
കൃത്യമായെത്തുന്ന ഭോജ്യവും
നിങ്ങള്‍ തന്‍ ശങ്കയതോന്നു മാത്രം

പിഞ്ചു കുഞ്ഞുങ്ങള്‍ തന്‍ സ്വപ്നം
തല്ലിയുടക്കും ഇരമ്പല്‍
ആര്‍ത്തിരമ്പുന്ന തേങ്ങലും
ആവുമോ കേട്ടില്ലെന്നു നടിക്കാന്‍

സ്വാര്‍ത്ഥലഭത്തിന്‍ സുഗങ്ങള്‍
ഓര്‍ത്തഹംഭാവിക്കേണ്ട നീ
തീര്‍ത്തിടും ജഗധീശ്വരന്‍
നിഷ്ഫലമാകും നിന്‍ ഭാവം

കേഴും ജനം നിന്‍ മുന്‍പില്‍
തള്ളുന്നു നീ പുരംകാലിനാല്‍

നിന്നുടെ ലക്ഷ്യമാതോന്നു മാത്രം
മുന്നോട്ടു വീണ്ടും ഭരണം

ചേര്‍ത്ത് വയ്ക്കുന്ന ഗധ്ഗധം
ആര്‍ത്തലച്ച്ചീടുന്ന നേരം
തൂത്തെറിന്ജീടും നിന്‍ സ്വാര്‍ത്ഥ ജീവന്‍
ഓര്‍ത്തിരുന്നാലതു നന്ന്.