Total Pageviews

Wednesday, January 25, 2012

അസ്തമയം






"ക്യാതി വാസ് വെരി ടെസ്പേരെറ്റ് . ഷി സീമെട് അപ്സെറ്റ് അബൌട്ട് ക്രിസ്റ്റഫെര്‍'സ ഡിസിഷെന്‍ ."


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് തുടങ്ങി വച്ച ഒരു കഥയാണ് . അന്നുമുതല്‍ ഈ കഥയ്ക്ക്‌ എങ്ങനെ ഒരു ബെറ്റര്‍ ക്ലൈമാക്സ്‌ കൊടുക്കാമായിരുന്നു എന്ന് അവള്‍ ചിന്തിക്കുന്നതാണ്..കാരണം, കഥയുടെ അവസാന ഭാഗങ്ങള്‍ അവള്‍ക്കു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. കഥയിലെ നായകനായ ക്രിസിന്റെ തീരുമാനത്തോട് എത്ര ചിന്തിച്ചിട്ടും അവള്‍ക്കു യോജിക്കാന്‍ കഴിയുന്നില്ല... അല്ലേലും ഈ സായിപ്പന്മാര്‍ ഇങ്ങനെയാ.ജീവന് ഭയങ്കര വിലയാ .ആരെയും മരിക്കാന്‍ വിടില്ല. ഏതുവിധേനയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും, അവസാന ശ്വാസം നിലച്ചെന്നു ഉറപ്പാകുന്നത് വരെ. എന്നാല്‍ ജീവിതത്ത്തിനനെങ്കില്‍ ഒരു വിലയുമില്ല. വെറുതെ എറിഞ്ഞു കളിക്കും.ഒരു കോര്‍ട്ടില്‍ നിന്ന് മറ്റൊന്നിലേക്കു. കോര്‍ട്ടുകള്‍ എത്ര മാറിയാലും അവര്‍ക്കതോന്നും ഒരു വിഷയമല്ല.അന്നത്തെ ജീവിതം സുഘമായിരിക്കണം ...എന്നിട്ട് അവസാനം ആരും ഏതും ഇല്ലാതെ ഏതെങ്കിലും നഴ്സിംഗ് ഹോമില്‍ കിടന്നു നരകിച്ചു മരിക്കും....

അല്ല, താനെന്തിനു ഇതെല്ലാം ഓര്‍ത്തു വിഷമിക്കണം...ഇന്നെങ്കിലും ഈ കഥക്കൊരു ക്ലൈമാക്സ്‌ എഴുതണം....അവള്‍ ഓര്‍ത്തു...

അവള്‍ മേശപ്പുറത്തിരുന്ന ക്യാപ്പ് എടുത്തു പേന അടച്ചു വെച്ചു.ബെഡ് ലാമ്പിന്റെ വെട്ടം കുറച്ചു....
തലയ്ക്കു കൈയും കൊടുത്തു ജനലിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ച്ച്ചത്ത്തിലേക്ക് നോക്കി
ഇരുന്നു. പണ്ടേ അവള്‍ക്കു നിലാവെളിച്ചം ഒരു ഹരമായിരുന്നു......സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷ
തലേന്ന് പോലും ആ നിലവെളിച്ച്ചത്ത്തില്‍ നോക്കി മണിക്കൂറുകളോളം ഇരിക്കും.....ചിലപ്പോള്‍ അവിടിരുന്നു
ഉറങ്ങിപോകും......എഴുന്നെല്‍ക്കുംപോഴേക്കും അസൂയാലുവായ ആ തീഗോളം അവളുടെ ചന്ദ്രനെ വിഴുങ്ങിയിരിക്കും.....


നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന കഥാനായിക കത്രീന എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നു....ഫാഷന്‍ ലോകത്തിലെ വൈകൃതങ്ങള്‍ ഒന്നും തന്നെ അവളെ ആശ്ലേശിചില്ലായിരുന്നെങ്കിലും, സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകം ആയിരുന്നു അവള്‍.....അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യ സമ്പന്നനായ ക്രിസ്റൊഫെരിന്റെ കല്യാണാലോചന വന്നപ്പോള്‍ വീട്ടിലും, നാട്ടിലും ഉള്ളവര്‍ സന്തോഷിച്ചു..... കത്രീനകൊച്ചിന്റെ സൌഭാഗ്യമോര്ത്ത്.....


അധികം താമസിയാതെ വിവാഹവും കഴിഞ്ഞു അവള്‍ സായിപ്പിന്റെ സ്വന്തം നാട്ടിലെത്തി....അവിടെ കാണുന്നതെല്ലാം അവള്‍ക്കു പുതുമയായിരുന്നു...മോഡേണ്‍ ജീവിത ശൈലിയോട് അവള്‍ക്കു വലിയ മമത ഒന്നും ഇല്ലായിരുന്നെങ്കിലും നാടോടുമ്പോള്‍ നടുവേ ഓടാന്‍ അവള്‍ മറന്നില്ല....അങ്ങനെ കത്രീന ക്യാത്തിയായി ...


ഡായിന്‍ അവുട്ടുകളും, പാര്‍ട്ടികളും ആയി അവരുടെ ജീവിതം പെട്ടന്ന് തിരക്കായി.....എങ്കിലും എവിടെയോ ചില ചെറിയ അക്ഷരതെറ്റുകള്‍ അവള്‍ക്കു തോന്നിത്തുടങ്ങി......


കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ക്രിസിന്റെ സ്വഭാവത്തിലെ വലിയ മാറ്റങ്ങള്‍ അവള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.ആദ്യമൊക്കെ അത് കണ്ടില്ലെന്നു നടിച്ചു.പിന്നെ പിന്നെ അത് തന്റെ ജീവിതത്തെയും ബാധിച്ചപ്പോള്‍ അവള്‍ ചോദിച്ചു.

"യു ഹാവ് ബീന്‍ ബെഹവിംഗ് സൊ വിയെര്‍ട് ലെറ്റ്ലി ... .വാട്ട്‌'സ റൊണ്ഗ്?

രൂക്ഷമായൊരു നോട്ടത്തില്‍ അയാള്‍ മറുപടിയൊതുക്കി.

താന്‍ കണ്ട ലോകവും അയാള്‍ കണ്ട ലോകവും തമ്മില്‍ ഒരുപാട് അന്തരമുണ്ട് .....അത് കൊണ്ട് തന്നെ തന്റെ കുഞ്ഞു അറിവിനെ മുന്‍ നിറുത്തി അയാളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു....അവള്‍ക്കു മനസ്സില്‍ കുറ്റബോധം തോന്നി.....

പിന്നീടതെക്കുരിച്ച്ചോന്നും അവള്‍ ചോദിച്ചില്ല....എങ്കിലും മൌനത്തിന്റെ ഒരു വലിയ മതില്‍ക്കെട്ട് അവര്‍ക്ക് നടുവില്‍ വളരാന്‍ തുടങ്ങിയിരുന്നു.....

രണ്ടു മൂന്നാഴ്ച്ചക്ക് ശേഷം നഗരത്തിലെ ഒരു പ്രമുഘ ആശുപത്രിയില്‍ നിന്ന് ഒരു കാള്‍ അവള്‍ക്കു ലഭിച്ചു.. എമെര്‍ജെന്‍സി റൂമിലേക്ക്‌ പഞ്ഞെത്ത്തിയപ്പോള്‍ അലറി മറിയുന്ന തിരമാലകളെക്കാള്‍ കലുഷിതമായിരുന്നു അവളുടെ മനസ്സ്.....


ഐ അം ക്രിസ്'സ വൈഫ്‌... .വാട്ട്‌ ഹാപ്പെനെദ് ടു ഹിം ? വെയെര്‍ ഈസ്‌ ഹി? മുന്നില്‍ക്കണ്ട വെളുത്ത കോട്ടുധരിച്ച ഡോക്ടറോട് അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.. ..

ഓ .....ക്രിസ് , ഹി ഈസ്‌ ട്രഗ്ഗെട്, ആന്‍ഡ്‌ ഈസ്‌ വെരി സീരിയസ്. വി മൂവ്ട് ഹിം ടു ഐ.സി.യു." ഡോക്ടറുടെ മറുപടി.

തൊട്ടു മുന്നില്‍ കണ്ട എലിവേറ്റരില്‍ കയറി ,ഐ.സി.യു.ബോര്‍ഡ് ലക്ഷ്യമാക്കി നീങ്ങി...

പിന്നത്തെ ഒരാഴ്ച്ച ജീവന്‍ മരണ പോരാട്ടമായിരുന്നു.അവസാനം ഡിസച്ച്ചാര്‍ജു ചെയ്തു വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ മനസ്സില്‍ വിചാരിച്ചു.ഈ പോക്ക് ശരിയല്ല. ഇതവസാനിപ്പിക്കണം.

വീട്ടില്‍ തിരിച്ചെത്തിയ അവള്‍ ഇതിനെക്കുറിച്ച്ചു സംസാരിച്ചു. അത് കേള്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത്തത് പോലെ അയാളിറങ്ങിപ്പോയി.

അഴ്ച്ച്ചകള്‍ കടന്നു പോയി. അവള്‍ കാത്തിരുന്നു. ആ കാത്തിരുപ്പ് വ്യര്‍ത്തമാണെന്ന് പതിയെപ്പതിയെ അവള്‍ക്കു മനസ്സിലായി....അങ്ങനെയിരിക്കുമ്പോള്‍ ആണ് അവള്‍ക്കു ആ ലെറ്റര്‍ കിട്ടുന്നത്. ആകാംഷയോടെ അത് തുറന്നു നോക്കി .....പിരിയാനുള്ള വക്കീല്‍ നോട്ടിസ് ആണ്.വായിച്ചു തീര്‍ന്നപ്പോള്‍ ക്യാത്തിയുടെ മനസ്സിടറി, കൈകള്‍ വിറച്ചു....വിവാഹം കഴിഞ്ഞിട്ട് കഷ്ട്ടിച്ച്ചു ഒരു വര്‍ഷമേ ആകുന്നുള്ളൂ.

x x x


കഥയുടെ അവസാന ഭാഗം കിട്ടിയ ആശ്വാസത്തില്‍ കഥാകൃത്ത്‌ പേന കൈയിലെടുത്തു.ഇനി ഈ കഥ തുടരുന്നതില്‍ ഒരര്ത്തവും ഇല്ലെന്നു അവള്‍ക്കു തോന്നി.അല്ലേലും താനിനി എങ്ങനെയെല്ലാം ഈ കഥ അവസാനിപ്പിക്കാന്‍ ശ്രമിച്ചാലും വിധിയുടെ വിളയാട്ടത്തെ ചെറുക്കാന്‍ ക്യാത്തിക്ക് കഴിയണമെന്നില്ല.



അവള്‍ ബെഡ് ലാമ്പിന്റെ പ്രകാശം കൂട്ടി വെച്ചു.മേശപ്പുറത്തിരുന്ന കടലാസ്സ്‌ എടുത്തു സ്വത ശൈലിയില്‍ പേരെഴുതി. കത്രീന ......അടിയില്‍ ഒരു വരയും. പിന്നെ അത് കവറിലിട്ടു മേശപ്പുറത്തു വച്ച്. നാളത്തെ മെയിലില്‍ വിടാന്‍.



ബെഡ് ലാമ്പ് അണച്ച് കട്ടിലിലേക്ക് കിടന്നപ്പോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു....തിരയില്ലാത്ത നടുക്കടല്‍ പോലെ.

Friday, January 20, 2012

കറുപ്പ്


എന്‍ മുടിയിഴകള്‍ കറുപ്പ്
എന്‍ തൊലിയുടെ
നിറവും കറുപ്പ്

ഞാന്‍ അണിയുന്നതോ
കറുത്ത വസ്ത്രങ്ങള്‍
വെന്മനം മറയ്ക്കുന്ന
രൌദ്രയാം കറുപ്പ്

കണ്ണടച്ചാല്‍ തെളിയും
സ്വപ്ന മുകുളങ്ങള്‍ക്കും
കണ്‍ മുന്നിലെത്തുന്ന
സമയരഥത്തിനും കറുപ്പ്

ചോദിച്ചു ഞാന്‍ സ്വയം
നീയെന്തിനു രമിക്കുന്നു
അര്‍ത്ഥമില്ലാത്തയീ
കറുപ്പിനെ?,

ഉത്തരം കണ്ടെത്തിയോടുവില്‍
നിശ്ചലമാം എന്‍ ശരീരം
കെട്ടിപ്പിടിച്ചാരോ
പൊട്ടിക്കരഞ്ഞപ്പോള്‍..

Thursday, January 12, 2012

ഒരു യാത്രക്കാരന്‍



ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാതതയില് നിന്നെടുത്ത
സ്വപ്നങ്ങളാല് തീര്ത്ത
ഭാണ്ടവും പേറി നീങ്ങുന്നു.

ലക്ഷ്യമെന്തെന്നറിവീല
ചാരെയല്ലെന്നു വ്യക്തം
അന്ത്യമേതെന്നുമക്ജാതം
കാതങ്ങള് ദൂരെയെന്നു കൃത്യം

ഉയര്ന്നു കേള്ക്കുന്നു കാലത്തിന്
വേഗമേറിയ കാലൊച്ചകള്
വിശ്രമിക്കാനില്ല തെല്ലും
നേരമെന്നറിഞ്ഞീടുക

ചെയ്തുതീര്ക്കുവാനേറെയുണ്ട്
ജീവിതസായാഹ്നമാകും മുന്പേ
അരുണകിരണങ്ങള് അസ്തമിച്ചാല്
ഇടറിവീഴും ഈ കാലടികള്.

താങ്ങി നില്ക്കാനൊന്നുമില്ല
നീയും നിന് സഖിയും മാത്രം
പുത്രപൌത്രാദികള് മാറും
കാലത്തിന് വേലിയിറക്കത്തില്

ആദരിച്ചീടുക നീ നിന്
ജന്മത്തിന് കാരണഭൂതരെ
നീയളക്കുന്ന കോലിനാല്
നീയുമളക്കപ്പെടും സൂക്ഷം.

കണ്ടില്ലെന്നു നടിക്കാന്
ആവില്ലോരിക്കലും നിനക്ക്
കര്മ ബന്ധങ്ങളേക്കാളെന്നും
ജന്മ ബന്ധങ്ങള് തന്നെ മുന്നില്.

പിന്നോട്ട് നോക്കിയാലേറെയുണ്ട്
ചെയ്യാന് മറന്ന ശരികള്
നേരമിനിയും ബാക്കിയുണ്ട്
തീര്ക്കുവനെത്രയുന്ടെന്നാലും.

ഈ കൊച്ചു ജീവിത യാത്രയില്
മാനവനെന്തിനീ കാട്ടുന്നു
വികൃതമാം ജീവിത ചേഷ്ടകള്
നേടിതരില്ലവാ നിന് ലക്ഷ്യമൊന്നും.

Wednesday, January 11, 2012

കാത്തിരുപ്പ്


വരുമെന്ന് കരുതി ഞാന്‍
കാത്തിരിക്കുന്നു നിന്‍
സ്മരണകള്‍ പൂക്കും
നിറമുള്ള സ്വപ്‌നങ്ങള്‍ തീര്‍ത്ത
വെണ്‍ മണ്‍്ചലിനരികെ..

അടരുന്ന പൂക്കള്‍തന്‍
കൊഴിയുന്ന ദളങ്ങള്‍
പകരുന്ന ഭയകണങ്ങളാല്‍
അന്യമാകുന്നു എന്‍ നിദ്ര..

ഉടഞ്ഞ കുപ്പിവള തുണ്ടുകള്‍,
അഴിഞ്ഞു വീണ കാല്‍ത്തളകല്‍
അലക്ഷ്യമായ് കൂട്ടിവച്ചു
ഞാനെന്‍ ആത്മക്ഷതങ്ങള്‍ക്ക്
സാക്ഷിയായി...

ഒരിക്കല്‍ നീ തന്നയെന്‍
മുദ്രകളോരോനാള്‍,
തെളിയുന്നതു നീ
അറിയുന്നുണ്ടോ?

ഭയമുന്ടെനിക്കൊര്‍ത്താല്‍
മറയുമോ നിന്‍ രൂപം
ഉരുളുന്ന ചക്രത്തിന്‍
വേഗതയില്‍..

അറിയാമെനിക്കെന്നും നിന്‍
നിഴല്‍ ദൂരെന്നെന്നു
കരുതി ഞാനിരിക്കുന്നു
ദിനവുമെണ്ണി..

കാലങ്ങള്‍ മാറ്റാത്തയീ
കാത്ത്തിരുപ്പിനന്ത്യം
ശൂന്യമാവല്ലേയെ-
ന്നാശിക്കുന്നേന്‍മനം
വ്യര്‍ത്ഥമായി.

Tuesday, January 10, 2012

കര്‍ക്കിടക മഴ


മഴ ചാറാന്‍ തുടങ്ങി. ശോഷിച്ച തന്‍റെ കൈകള്‍ പുറത്തേക്കു നീട്ടി ആ ജനാല വലിച്ചടയ്ക്കുമ്പോള്‍ അയാളുടെ കൈകള്‍ പതിവിലും അധികമായി വിറക്കുന്നുണ്ടായിരുന്നു.

ഇന്നിനി നോക്കിയിട്ട് കാര്യമില്ല.സമയം വളരെ വൈകി.അല്ലെങ്കിലും അവന്‍ നേരം ഒരുപാട് വൈകി വരാറില്ലല്ലോ?. പിന്നെ തനിക്കാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇത് ശീലമായി മാറി താനും. കാത്തിരുപ്പിന്റെ വിരഹത ഇപ്പോള്‍ തന്റെ ആത്മ മിത്രമാണല്ലോ ?

ജനാലക്കരികിലേക്ക് വലിച്ചിട്ട കസേര പതിയെ തള്ളി മാറ്റി കട്ടിലിനെ ലക്ഷ്യമാക്കി വേച്ചു വേച്ചു നീങ്ങുമ്പോള്‍ കാലുകള്‍ക്കും ആ വിറയല്‍ അനുഭവപ്പെട്ടത് പോലെ.

രാവിലെ നാണിയമ്മ കൊണ്ടുവന്ന് തന്ന മൂന്നു തട്ടുള്ള ചോറ്റു പാത്രത്തിന്‍റെ ഏറ്റവും അടിയിലത്തെ തട്ട് തുറന്നതും,നാരങ്ങ അച്ചാറിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചു. പാത്രത്തിലെ കഞ്ഞിവെള്ളം മാത്രം ഊറ്റി കുടിച്ചു. ഒരു പാവം വൃദ്ധന്റെ ജീവന്‍ പിടിച്ചുനിറത്താന്‍ കഞ്ഞിവെള്ളം തന്നെ അധികപ്പറ്റാ....

പിന്നെ പതുക്കെ കട്ടിലിലിരുന്നു വിശുദ്ധ ഗ്രന്ഥം കൈയിലെടുത്തു.

അവന്‍ ഇന്ന് എന്തായാലും വരുമെന്നോര്‍ത്തു. പിന്നെ എന്നാ പറ്റിയോ?

കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു.

"അപ്പച്ചാ,ഇപ്പോള്‍ എന്റെ ഓഫീസില്‍ ഭയങ്കര തിരക്കാ ....വൈകിയാണ് ജോലി തീരുന്നത് ".

അല്ലെങ്കിലും എനിക്കറിയാം അവന്‍ ജോലിയില്‍ ഭയങ്കര കൃത്യ നിഷ്ട്ട ഉള്ള ആളാ.ഏതു കാര്യവും ചിട്ടയോടെ ചെയ്യും. എന്റെ മറിയക്കുട്ടിടെ അതെ സ്വഭാവം. അയാള്‍ മനസ്സിലോര്‍ത്തു. പിന്നെ അവന്റെ ജീവിതത്തിന്റെ തുലാസ്സില്‍ ഞാന്‍ ഇരിക്കുന്ന തട്ട്എപ്പോഴും പോങ്ങിയാനല്ലോ ?മറ്റെതട്ടിന്റെ ഭാരതത്തിന്റെ കണക്കുകള്‍ കേള്‍ക്കാനെന്തോ ഈയിടെയായി ഒരു താല്‍പ്പര്യവും തോന്നാറില്ല.....

ഇന്നലെ വിളിക്കുമെന്നോര്‍ത്തിട്ട് വിളിച്ചില്ല. മണിക്കുട്ടിയേയും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കാണും. വാതോരാതെ സംസാരിക്കുന്ന ആ മിടുക്കിയെ കണ്ടിട്ട് ഒരുപാട് നാളായി.. മറിയാമ്മ ഉണ്ടായിരുന്നപ്പം ഇടക്കൊക്കെ ഒന്ന് കാണാന്‍ വരുമായിരുന്നു. പിന്നെ അതും നിന്നു .

ശരീരത്തിനും മനസ്സിനും ഭയങ്കര ക്ഷീണം തോന്നി.എത്ര വയ്യെങ്കിലും വിശുദ്ധ ഗ്രന്ഥ വായന തന്‍ മുടക്കാറില്ലല്ലോ? പണ്ട് മറിയക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ ജപമാല മുടങ്ങാന്‍ അവള്‍ സമ്മതിക്കില്ലായിരുന്നു.അന്നൊക്കെ സന്ധ്യ പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീളും. പിന്നെ പിന്നെ തനിച്ചായപ്പോള്‍ പ്രാര്‍ത്ഥനയുടെ നീളം കുറഞ്ഞു.

ബൈബിള്‍ തുറന്നു മടക്കി വെച്ചിരുന്ന പേജ് തപ്പിയെടുത്തു.ആദ്യ വാചകം വായിച്ചു. ദൈവം നീതിമാന്‍, അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു ..................

പുറത്തു കാറ്റു ശക്തമായടിക്കുന്നുണ്ടായിരുന്നു.പഴകിയ ജനല്‍ പാളികളുടെ വിടവിലൂടെ മിന്നല്‍ അകത്തേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. ഇടിയും ഇടക്കിടെ കേള്‍ക്കാം. കര്‍ക്കിടക മഴയാണ്..നീണ്ടു നില്‍ക്കും,ചിലപ്പോള്‍ രാത്രി മുഴുവനും.

കരണ്ട് പോകാന്‍ സാധ്യത ഉള്ളതുകൊണ്ട് തലവണക്കീഴില്‍ സൂക്ഷിച്ചു വച്ചിരുന്ന മെഴുകുതിരി ഒന്ന് തപ്പി നോക്കി. അതവിടെത്തന്നെ ഉണ്ട്. ചിലപ്പോള്‍ ആവശ്യം വന്നേക്കും.

അയാള്‍ ബൈബിള്‍ വായന തുടര്‍ന്നെങ്കിലും ഊഹിച്ച പോലെ കരണ്ട് പോയത് കൊണ്ട്, വായന ഇടക്ക് വച്ച് നിറുത്തേണ്ടി വന്നു.തിരി കത്തിച്ചു വച്ച് വായിക്കാനുള്ള ശരീര സുഖം തോന്നിയില്ല.

പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടുമ്പോള്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു.

നേരം വെളുക്കറായി.മഴ എന്നിട്ടും ശ മിച്ചില്ല.ഇടിയുടെ ശക്തി കൂടിയും കുറഞ്ഞും നിന്നു. കാറ്റിന് ശക്തി കൂടിയതു പോലെ. അടഞ്ഞു കിടന്ന ജനല്‍ പാളികള്‍ സര്‍വശക്തിയോടും കൂടെ അത് ആഞ്ഞു വലിച്ചു. തുറക്കാന്‍ പറ്റാത്തതില്‍ പ്രധിഷേധിചെന്ന പോലെ പിന്നെയും പിന്നെയും..

കാറ്റിനറിയില്ലല്ലോ ആ പാളികള്‍ ഇനി ഒരിക്കലും തുറക്കില്ലെന്ന്.

Tuesday, January 3, 2012

A Christmas hymn


An angel appeared to Mary,
announced the great news,
as she had been chosen ,
to be blessed among all.

Mary obeyed and rejoiced
To accept the light of life
She knows he will,
Enlighten every one's lives.

You are the son of god
We have seen your glory
You are the king of Israel
Full of grace and truth

There was no place for him
He was born in a manger
There was no bed for him
He had laid on the hay.

Angels appeared to shepherds,
told them fear not,for,behold,
Jesus had been born,who will,
bring them tidings of joy.

They were filled with great joy,
sang with angels on the sky.
glory to God in the highest
and peace to his people on earth.

Three kings were happened to see,
the star shined over Bethlehem,
they were set off to follow the star
and to worship the saviour of the world.

Let's sing with angels in heaven,
Glory to God in the Highest,
Let's sing for joy to the God,
he will shower blessings on us.